• HOME
  • ABOUT US
  • ADVERTISE
Tuesday, May 17, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    പേപ്പറിന്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ ധര്‍ണ 19ന് വിദ്യാനഗറില്‍

    ടാക്‌സി വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ മംഗളൂരു-ഉള്ളാള്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

    ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    ചെങ്കളയില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

    തോട് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രമൊരുക്കി ചെമ്മനാട്

    നശിച്ചു കൊണ്ടിരിക്കുന്ന പൈതൃകത്തെ സംരക്ഷിക്കണം- ചിത്രകാര്‍ കേരള

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !

    എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

    കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

      95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

      ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

      പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

      ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

      നിലവിളികള്‍ കേട്ടാല്‍ ഹൃദയം നോവും; രക്ഷാപ്രവര്‍ത്തനം ഫഹദിന് ജീവിതനിയോഗം

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

      ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

      കള്ളന്‍ ഡിസൂസ

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ത്വക്ക് രോഗങ്ങളും ചികിത്സയും

        ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

        ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • LOCAL NEWS
      • All
      • MANGALORE
      • PRESS MEET
      • KASARAGOD
      • KANHANGAD

      പേപ്പറിന്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ ധര്‍ണ 19ന് വിദ്യാനഗറില്‍

      ടാക്‌സി വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ മംഗളൂരു-ഉള്ളാള്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

      ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      ചെങ്കളയില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

      തോട് സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രമൊരുക്കി ചെമ്മനാട്

      നശിച്ചു കൊണ്ടിരിക്കുന്ന പൈതൃകത്തെ സംരക്ഷിക്കണം- ചിത്രകാര്‍ കേരള

    • NRI
    • OBITUARY
    • ARTICLES
      • All
      • UTHARADESAM SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !

      എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

      കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

      Trending Tags

      • NEWS STORY
        • All
        • LOCAL BODY ELECTION 2020
        • ASSEMBLY ELECTION 2021

        65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

        അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

        മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

        കാട്ടുകുക്കെയിലേക്കുള്ള നാലുബസുകളില്‍ മൂന്നെണ്ണവും ഓട്ടം നിര്‍ത്തി; യാത്രക്കാര്‍ ദുരിതത്തില്‍

        95 വയസ് പിന്നിട്ടിട്ടും പച്ചമരുന്ന് ചികിത്സയില്‍ അഗ്രഗണ്യയായി കൊട്ടിയമ്മ

        ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

        പൈസയില്ലാത്തതിനാല്‍ ടിക്കറ്റെടുത്തില്ല; ട്രെയിനില്‍ നിന്നിറക്കി വിട്ട ഹരിയാനയിലെ കുടുംബത്തിന് തുണയായി കാഞ്ഞങ്ങാട്ടെ സ്‌നേഹ കൂട്ടായ്മ

        ഓര്‍മ്മകള്‍ക്ക് മുക്കാല്‍ നൂറ്റാണ്ടിന്റെ സ്വാദ്; ന്യൂ ടൂറിസ്റ്റ് ഹോട്ടലും നിലംപൊത്തി

        നിലവിളികള്‍ കേട്ടാല്‍ ഹൃദയം നോവും; രക്ഷാപ്രവര്‍ത്തനം ഫഹദിന് ജീവിതനിയോഗം

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        റിലീസിന് മുന്നേ നൂറു കോടി ക്ലബ്ബിൽ; റെക്കോർഡുകൾ തകർക്കാൻ “വിക്രം”

        ഓസ്‌കാര്‍: വില്‍ സ്മിത്ത് നടന്‍, ജെസീക്ക ചസ്‌റ്റൈന്‍ മികച്ച നടി; കോഡ മികച്ച ചിത്രം

        കള്ളന്‍ ഡിസൂസ

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ത്വക്ക് രോഗങ്ങളും ചികിത്സയും

          ചെവി, തൊണ്ട, മൂക്ക് ഇവയുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത്

          ദന്തരോഗ ചികിത്സാ രംഗത്തെ വിവിധ വിഭാഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അറിയാം

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      തുളുനാട്ടിലെ ഉത്തരേന്ത്യന്‍ കയ്യൊപ്പ്

      UD Desk by UD Desk
      June 9, 2019
      in FEATURE
      0
      0
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമി. തുളുനാടിന്റെ ഹൃദയഭൂമിയായ ഉപ്പളയ്ക്കും ചരിത്രങ്ങളേറെയുണ്ട്. വടക്കന്‍ സംസ്‌കാരങ്ങള്‍ക്കൊപ്പം ഉത്തേരേന്ത്യന്‍ മുസ്‌ലിം ജനവിഭാഗങ്ങളുടെ ജീവിത രീതികളും സമന്വയിച്ച ദേശം. ഇത്തരം സംസ്‌കാരങ്ങളെ നൂറ്റാണ്ടുകളായി അതേപടി പിന്തുടര്‍ന്ന് പോന്നവരാണ് ഇവിടത്തുകാര്‍.
      കന്നട, തുളു, ഹിന്ദി, കൊങ്കണി ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗം ഇവിടെ ഉണ്ടെങ്കിലും ഭാഷയും സംസ്‌കാരവും ഇഴചേര്‍ന്ന് ജീവിക്കുന്നത് ഉറുദു മാതൃഭാഷക്കാരായ ഹനഫി മദ്ഹബുകാര്‍ മാത്രമാണ്. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി പഞ്ചായത്തിലാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഉറുദു മാതൃഭാഷക്കാര്‍ അധിവസിക്കുന്നത്. മണിമുണ്ട, ബപ്പായ തൊട്ടി, ഫിര്‍ദൗസ് നഗര്‍, നയാബസാര്‍, ഉപ്പള ടൗണ്‍, അടുക്ക എന്നീ പ്രദേശങ്ങളിലാണ് കൂടുതലായും താമസം. പൗരാണിക കാലം മുതല്‍ക്കേ ഉപ്പളയില്‍ ഇവര്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. ഉപ്പളയിലെ ഉറുദു സമൂഹത്തിന്റെ പാരമ്പര്യം ചെന്നെത്തുന്നത് നൂറ്റാണ്ടുകള്‍ക്കപ്പുറം ടിപ്പു സുല്‍ത്താന്റെ കാലഘട്ടത്തിലേക്ക് എന്നതും ശ്രദ്ധേയം. ടിപ്പുവിന്റെ ആഗമനത്തോടെയാണ് ഇവിടെ ഉറുദു സംസ്‌ക്കാരം ആരംഭിച്ചതെന്നും ടിപ്പുവിന്റെ സൈനികരുടെ പിന്‍മുറക്കാരില്‍ പെട്ടവരാണ് ഈ നാട്ടുകാരില്‍ ബഹുഭൂരിഭാഗമെന്നും ടിപ്പുവിന്റെ അംഗരക്ഷകരും സൈനികരും സ്ഥിരതാമസമാക്കിയതായും പിന്നീടങ്ങോട്ട് ഭാഷയും സംസ്‌ക്കാരവും വ്യാപിക്കുകയുമായിരുന്നുവെന്നതാണ് ചരിത്രം. കാസര്‍കോട് മംഗളൂരു ദേശീയ പാതയില്‍ ഉപ്പള നഗരത്തിനു സമീപത്തായാണ് ഉത്തരേന്ത്യന്‍ മസ്ജിദുകളുടെ മാതൃകയിലുള്ള ഹനഫി ജുമാമസ്ജിദു സ്ഥിതി ചെയ്യുന്നത്. നൂറോളം വര്‍ഷത്തെ പഴക്കമുണ്ട് ഈ പള്ളിക്ക്. അഹ്‌ലെ സുന്നത്ത് ജാമിഅ എന്നാണ് മസ്ജിദിനു നാമകരണം ചെയ്തിരിക്കുന്നത്. മസ്ജിദിനു അകത്തും പുറത്തുമായി ഉറുദുവില്‍ ഒരുപാട് നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡ് എഴുതി വച്ചിരിക്കുന്നതായി കാണാം. ഉറുദു മാതൃഭാഷക്കാരുടെ പള്ളിയും പ്രധാന കേന്ദ്രവും ഇവിടെയാണ്. മുപ്പതിനായിരത്തോളം ഹനഫി വിഭാഗക്കാര്‍ ഉണ്ടെന്നാണ് കണക്ക്. മൂവ്വായിരത്തില്‍ പരം കുടുംബങ്ങള്‍ ഈ ജുമാ മസ്ജിദിനു കീഴില്‍ അംഗങ്ങളായിട്ടുണ്ട്. ജമാഅത്തിനു കീഴിലായി എട്ടോളം പള്ളികളും പതിനഞ്ചോളം മദ്‌റസകളുമുണ്ട്. ഇപ്പോള്‍ സ്‌കൂളുകളും അനാഥാലയങ്ങളും ദാറുല്‍ ഉലൂം മദ്‌റസകളും ആരംഭിച്ചിരിക്കുന്നു. അന്യദേശത്തു നിന്നും ഉപ്പളയില്‍ എത്തുന്നവര്‍ക്ക് ഒരു ഉത്തരേന്ത്യന്‍ ടച്ചാണ് ഇവിടെ അനുഭവപ്പെടുക. നല്ലൊരു ശതമാനം ഹനഫി വിഭാഗത്തില്‍ പെട്ടയാളുകള്‍ ഫ്‌ലാറ്റുകളില്‍ കഴിയുന്നവരാണ്. ഉപ്പളയിലെ അന്യ മതസ്ഥരായ ആളുകള്‍ വരെ വളരെ നന്നായി ഉറുദു സംസാരിക്കുന്നതായി കാണാം. ഇവിടെയുള്ള മറ്റു ജനവിഭാഗകാര്‍ക്കിടയിലും ഉറുദു ചുവയോടെയാണ് സംസാരിക്കുന്നത്. കേരളത്തിലെ ഉറുദു സംസ്‌ക്കാരത്തിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ ഉപ്പളയിലെ ഹനഫി ഉറുദു സംസ്‌കാരത്തിന്റെ കൂടുതല്‍ ചരിത്ര ശേഷിപ്പുകള്‍ ക്രോഡീകരിച്ച് പുസ്തകമിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് അസീം എന്ന ഉപ്പള മണിമുണ്ട സ്വദേശി. ഉറുദുമാതൃഭാഷക്കാരുടെ സംഘടനയായ ദഖ്‌നി ഉറുദു മുസ്‌ലിം ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംസ്ഥാന ഉറുദു അക്കാദമി അംഗവും കൂടിയാണ് മുഹമ്മദ് അസീം.
      ഉറുദു മാതൃഭാഷക്കാരുടെ എല്ലാ കാര്യങ്ങളുടെയും മുന്നിലുണ്ടാവുക അസിം തന്നെയാണ്. രാഷ്ടീയ സാമൂഹ്യ രംഗത്തും ശ്രദ്ധേയമായ കാല്‍പ്പാടുകള്‍ പതിപ്പിച്ച അസിം ഇപ്പോള്‍ മണിമുണ്ട മുസ്‌ലിം എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മനേജറായിട്ടാണ് സേവനം ചെയ്തു വരുന്നത്. മംഗല്‍പ്പാടി പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
      ഹനഫി ഭാഷാ ന്യൂനപക്ഷങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഉറുദു ഭാഷയിലാണ് അസീം ജനപ്രതിനിധിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്.
      ഹനഫിക്കാരുടെ റമദാന്‍ വിശേഷം
      നോമ്പുകാലം, വിവാഹം ഉള്‍പ്പെടെ മറ്റു വിശേഷ ആഘോഷങ്ങള്‍, ഭക്ഷണ രീതികള്‍ എല്ലാം ഏറെ വ്യത്യസ്തം.
      ഉപ്പള നഗരത്തില്‍ നിന്നും അല്‍പ്പം മാറി പടിഞ്ഞാറ് ഭാഗത്താണ് മണിമുണ്ട പ്രദേശം. റെയില്‍വേസ്റ്റേഷനു തൊട്ടുരുമ്മി വരും.
      ഇവിടെയാണ് ഹനഫി വിഭാഗക്കാര്‍ കൂടുതലായും തിങ്ങി താമസിക്കുന്നത്. റമദാന്‍ കാലത്ത് അസര്‍ നിസ്‌ക്കാരത്തിനു പള്ളി നിറഞ്ഞ് കവിയും. നിസ്‌കാരത്തിനു ശേഷം തുടങ്ങുന്ന പ്രഭാഷണം നോമ്പ് തുറ സമയത്തോട് അടുക്കുമ്പോഴാണ് അവസാനിപ്പിക്കുക. ഇവിടെത്തെ മിക്ക യുവാക്കളും പള്ളിയിലെ നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്ന ജോലിയിലാകും. നോമ്പ് തുറക്കുന്ന കൂട്ടത്തില്‍ മദ്‌റസാ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുമുണ്ടാകും. നോമ്പ് തുറ കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ എല്ലാ ദിവസങ്ങളിലും ഭക്ഷണ പൊതിയും നല്‍കാറുണ്ട്.
      റമദാന്‍ കാലത്ത് ഉപ്പളയിലെ മറ്റു പലയിടങ്ങളില്‍ കണ്ടു വരാത്ത നിരവധി വ്യത്യസ്ഥങ്ങളായ ഭക്ഷണ വിഭവങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിലോ അതിഥി സല്‍ക്കാരങ്ങള്‍ക്കോ വീടുകളില്‍ ഇറച്ചി മീന്‍ മറ്റു കറികള്‍ ഉണ്ടാക്കുമെങ്കിലും ഇവയ്ക്കു പുറമേ പച്ചരി ചോര്‍ ദാല്‍ കറിയും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്.
      അത്താഴ നേരത്ത് ഗോതമ്പ് വിഭവങ്ങളാണ് പ്രിയം. നോമ്പ് കാലത്തും അല്ലാത്തപ്പോഴും അക്‌നി പുലാവും നോമ്പ് തുറയ്ക്ക് പാല്‍ ചേര്‍ത്ത കസ്‌കിസ് സര്‍ബത്തും ഫലൂദയും സാധാരണയാണ്. ഇവര്‍ക്കിടയില്‍ ഇന്നും ഉപ്പളയിലെ ചില ഭാഗങ്ങളില്‍ അത്താഴ കൊട്ട് കേള്‍ക്കാനാകും. ആന്ധ്രയില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍ ഉപ്പളയില്‍ താമസിച്ചു വരികയാണ്. ഇവരാണ് അത്താഴ കൊട്ടുമായി ഇറങ്ങുന്നത്. പെരുന്നാള്‍ അടക്കമുള്ള വിശേഷ ദിവസങ്ങളിലെ പ്രധാന വിഭവം സേവു കുര്‍മ്മയും.
      വേഷത്തിലും ഫുള്‍ ഉത്തരേന്ത്യന്‍ ടച്ച്
      ഉപ്പള നഗരത്തില്‍ എത്തിയാല്‍ സാധാരണ വേഷങ്ങള്‍ക്കു പുറമേ കുര്‍ത്ത ധാരികളായ നിരവധിയാളുകളെ കാണാനാകും. ഹനഫി വിഭാഗത്തിലെ പുരുഷന്മാരുടെ വേഷ വിതാനങ്ങളില്‍ കൂടുതല്‍ ആളുകളും ഉപയോഗിച്ചു വരുന്നത് കുര്‍ത്തയും പൈജാമയുമാണ്.
      പ്രായമായവര്‍ക്ക് നീള കുപ്പായവും പൈജാമയുമാണെങ്കില്‍ പ്രായമായവര്‍ കള്ളിമുണ്ടും നീളകുപ്പായവുമാണ് ധരിച്ചു വരുന്നത്. സ്തീകള്‍ക്കിടയില്‍ ചൂരിദാറാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നതും ഉപയോഗിക്കുന്നതും കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ചൂരിദാര്‍ വന്നതു ഉപ്പളയില്‍ നിന്നാണ് എന്ന് പറയപ്പെടുന്നു.
      വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്ത്രീകള്‍ പര്‍ദ്ദ ഉപയോഗിച്ചു വരുന്നുണ്ട്. നിഖാബുള്ള വ്യത്യസ്ത ഫാഷന്‍ പര്‍ദ്ദകള്‍ പരീക്ഷിച്ചു പോരുന്നതും ഇവിടെ നിന്നാണ്. കേരളത്തിലെ പര്‍ദ്ദ സംസ്‌ക്കാരത്തിന്റെ ഉറവിടവും ഉപ്പളയ്ക്കു സ്വന്തം.
      അബ്ബ ഭായിയുടെ കുര്‍ത്ത
      ഉപ്പളയിലെ ഹനഫി വിഭാഗക്കാരുടെ പ്രധാനവേഷമായ കുര്‍ത്തയും പൈജാമയും നീളന്‍കുപ്പായവും തൈക്കുന്നതിന്റെ സ്‌പെഷ്യലിസ്റ്റാണ് അബ്ബ ഭായി എന്ന ഷേഖ് അബൂബക്കര്‍. ഏതു പ്രായക്കാര്‍ക്കും ആവശ്യമുള്ള മോഡലില്‍ വേണമെങ്കിലും അബ്ബ ഭായി തയ്ച്ചു കൊടുക്കും. പെരുന്നാള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ അബ്ബഭായി തയ്ച്ച കുര്‍ത്ത ഇവര്‍ക്ക് നിര്‍ബന്ധം. ഒരു പാട് ദൂര ദിക്കുകളില്‍ നിന്നടക്കം അബ്ബഭായിയെ തേടി ആവശ്യക്കാര്‍ എത്തും. പ്രായത്തെ വകവെക്കാതെ മണി മുണ്ടയില്‍ ഇദ്ദേഹം ജോലി തിരക്കിലാണ്.
      അന്‍പത് വര്‍ഷത്തിലധികമായി
      മണിമുണ്ടയിലെ പഴയൊരു വീട്ടില്‍ അബ്ബ ഭായി കുര്‍ത്ത തയ്ച്ചു കൊണ്ടിരിക്കുകയാണ്.
      സാമൂഹിക രാഷ്ട്രീയ സ്ഥിതി
      കേരളത്തിലെ പത്തോളം ജില്ലകളിലും ഉറുദു മാതൃഭാഷക്കാരുടെ സംഘടന നിലവിലുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും ഉറുദു മാതൃഭാഷക്കാരെ കാണാനാകും. ഇവരെ സംഘടിപ്പിക്കുന്നതിനും ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും മറ്റുമായി വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ്. രണ്ട് വര്‍ഷം മുമ്പ് ഉപ്പളയില്‍ നിന്നും എം.പി.അബ്ദുസമദ് സമദാനി ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരംഭിച്ച തഹ്‌രീഖേ ഉറുദു കേരളയുടെ കേരള ഉറുദു യാത്ര ഉറുദു അധ്യപകരുടെയും ഉറുദു മാതൃഭാഷക്കാരുടെയും സംഘ ശക്തി വിളിച്ചോതുന്നതായിരുന്നു. ഒരാഴ്ച്ച നീണ്ടു നിന്ന യാത്ര കേരളത്തിലെ വിവിധ ജില്ലകളില്‍ പര്യടനം നടത്തി തിരുവനന്തപുരത്താണ് സമാപിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉറുദു മാതൃഭാഷക്കാരായ ജീവനക്കാരെ നിയമിക്കുക, കേരളത്തിലെ ഉറുദു മാതൃഭാഷക്കാരെ കുറിച്ച് സമഗ്ര പഠനം നടത്തുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. ഉറുദു മാതൃഭാഷക്കാരുടെ സംഘടനയായ ദക്‌നി ഉറുദു മുസ്‌ലിം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടായ തിരുവനന്തപുരം സ്വദേശി അബ്ദുല്‍ മജീദാണ് ജാഥ നയിച്ചത്. ജനറല്‍ സെക്രട്ടറി ഉപ്പള മണിമുണ്ട സ്വദേശി മുഹമ്മദ് അസിം ഉപനായകനായിരുന്നു.
      ഉപ്പളയിലെ ഭൂരിഭാഗം ഹനഫി വിഭാഗം ആളുകളും കപ്പല്‍ ജോലിക്കാരാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരായി ഇപ്പോള്‍ ആരും തന്നെയില്ല. എന്നാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ലമെന്ററി രംഗത്തും ഒട്ടനവധിയാളുകളെ ഉയര്‍ത്തി കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധി എന്ന നിലയില്‍ ഇവരുടെ സേവനം മഹത്തരമായിരുന്നു. ബന്തിയോട് അടുക്ക സ്വദേശിയായ ഷേഖ് ആദം സാഹിബ് പ്രഥമ കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അഡ്വ.ഫരീദ സക്കീര്‍ നിലവില്‍ ഉപ്പള ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. കൂടാതെ ഏഴു ഭാഷകളില്‍ നന്നായി സംസാരിക്കുകയും ചെയ്യുന്നു.
      മുസ്‌റത്ത് ജഹാന്‍ കഴിഞ്ഞ ഭരണ സമിതിയില്‍ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ബി.എസ്.അബ്ദുല്‍ റഹിമാന്‍ സാഹിബ് മംഗല്‍പ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം ചെയ്തിട്ടുണ്ട്. 20 വര്‍ഷം ഹനഫി ജമാ അത്ത് പ്രസിഡണ്ടും കൂടിയായിരുന്നു. ഉസ്മാന്‍ സാഹിബ് അടക്കം ഏറെ പ്രമുഖരുമുണ്ട് വേറെയും.
      വിദ്യാഭ്യാസം
      പുതിയ കാലത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കടന്നുകയറ്റത്തിനിടയില്‍ ആവശ്യത്തിന് ഉറുദു ഭാഷാ പഠനം ഇല്ലാത്തതാണ് ഉപ്പളയിലെ ഉറുദുമാതൃഭാഷക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കുട്ടികളടക്കം ഭാഷകള്‍ നന്നായി സംസാരിക്കുമ്പോള്‍ തന്നെ എഴുതുവാനും വായിക്കുന്നതിനും ഏറെ പ്രയാസം നേരിടുകയാണ്. കേരളത്തിലെ ഏക ഉറുദു സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഗവ.ഹിന്ദുസ്ഥാനി സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴാം തരംവരെയും ഉറുദു ഒന്നാംഭാഷയാണ് പഠിപ്പിക്കുന്നത്. ഇവര്‍ക്കിടയില്‍ മലയാളം പഠിക്കുന്നവരുടെ എണ്ണം വളരെ കുറവുമാണ്. കഴിഞ്ഞ കാലങ്ങളില്‍ വിദ്യഭ്യാസത്തിനു ഇവര്‍ പ്രാധാന്യം നല്‍കിയിരുന്നില്ലെങ്കിലും എന്നാല്‍ ഇപ്പോള്‍ ഉന്നതതലം വരെ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു.

      Previous Post

      മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി

      Next Post

      കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

      Related Posts

      ദുബായ് എക്‌സ്‌പോയിലെ കൗതുക പവലിയനുകള്‍

      March 12, 2022
      27

      ഒപ്പം പോരുന്നോ, EXPO 2020 കാണാന്‍

      March 4, 2022
      3.2k

      പോര്‍ച്ചുഗീസ് മണമുള്ള ഗോവ

      February 12, 2022
      11

      ഇത് നീതിക്കായുള്ള പോരാട്ടം

      February 5, 2022
      5

      ആത്മീയ ഗരിമയില്‍ ബാബ ബുധന്‍ഗിരി

      January 8, 2022
      106

      24 ഫ്രെയിംസിന്റെ മാസ്മരിക ലോകം

      January 8, 2022
      11
      Next Post

      കെ.എം.സി.സി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു

      ഹൃദ്യാലക്ഷ്മിയെ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അനുമോദിച്ചു

      തൃക്കരിപ്പൂരിലെ കവര്‍ച്ചക്കേസ് പ്രതിയെ തെളിവെടുപ്പിന് കാസര്‍കോട്ട് കൊണ്ടുവന്നു

      മാലമോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശിനികള്‍ക്ക് എതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      ചെങ്കളയില്‍ ഡെങ്കിപ്പനി ദിനാചരണം നടത്തി

      May 17, 2022

      കേരളത്തിന് വേണം ആരോഗ്യ സാക്ഷരത !

      May 17, 2022

      എന്‍.എം സലാഹുദ്ദീന്‍: നാടിന് നഷ്ടമായത് സകലകലാവല്ലഭനെ

      May 17, 2022

      കാലാവധി കഴിഞ്ഞ ആട്ട അടിച്ചേല്‍പ്പിക്കരുത്

      May 17, 2022

      ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതിനിടെ യുവാവ് പാരപ്പറ്റ് ഇളകി കിണറ്റില്‍ വീണു

      May 17, 2022

      ചിദംബരത്തിന്റെ മകന്റെ വീടുകളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

      May 17, 2022

      പേപ്പറിന്റെ വില വര്‍ധനവിലും ജി.എസ്.ടി നിരക്ക് വര്‍ധനയിലും പ്രതിഷേധിച്ച് കേരള പ്രിന്റേര്‍സ് അസോസിയേഷന്റെ ധര്‍ണ 19ന് വിദ്യാനഗറില്‍

      May 17, 2022

      ടാക്‌സി വാടകയ്‌ക്കെടുത്ത് കൊണ്ടുപോയി ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച് പണവും വാച്ചും കവര്‍ന്ന കേസില്‍ മംഗളൂരു-ഉള്ളാള്‍ സ്വദേശികളടക്കം നാലുപേര്‍ അറസ്റ്റില്‍

      May 17, 2022

      ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു; രോഗികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

      May 17, 2022

      സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത; കാസര്‍കോട്ടടക്കം നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

      May 17, 2022

      ARCHIVES

      June 2019
      M T W T F S S
       12
      3456789
      10111213141516
      17181920212223
      24252627282930
      « May   Jul »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In