• HOME
  • ABOUT US
  • ADVERTISE
Wednesday, June 29, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

    പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

    അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

    എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

    സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

    ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

    സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

      വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

      പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

      നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

      കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

      ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

      ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

      കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

        മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

        ത്വക്ക് രോഗങ്ങളും ചികിത്സയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • LOCAL NEWS
      • All
      • MANGALORE
      • PRESS MEET
      • KASARAGOD
      • KANHANGAD

      ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

      പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

      അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

      എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

      സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

    • NRI
    • OBITUARY
    • ARTICLES
      • All
      • UTHARADESAM SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

      ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

      സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

      Trending Tags

      • NEWS STORY
        • All
        • LOCAL BODY ELECTION 2020
        • ASSEMBLY ELECTION 2021

        തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

        വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

        പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

        നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

        കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

        ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

        65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

        അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

        മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

        ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

        കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

          മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

          ത്വക്ക് രോഗങ്ങളും ചികിത്സയും

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      ഇബ്രാഹിം ബേവിഞ്ചയും മുട്ടത്തുവര്‍ക്കിയും തമ്മിലെന്ത്?

      ടി.കെ അബ്ദുല്ലക്കുഞ്ഞി

      UD Desk by UD Desk
      October 5, 2019
      in T K ABDULLAKUNHI, FEATURE
      0
      4
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      കാസര്‍കോടിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രശസ്തിയുടെ ചിറക് വിടര്‍ത്തി കേരളം മുഴുവനും കേളിപ്പെട്ട സാഹിത്യകാരനാണ് ഇബ്രാഹിം ബേവിഞ്ച. ബേവിഞ്ചയുടെ നീരീക്ഷണങ്ങളും മൗലികമായ പണ്ഡിതോചിത വീക്ഷണങ്ങളും ഗഹനതയാര്‍ന്ന പല പഠനഗ്രന്ഥങ്ങളിലും സൂചകമായി ഉദ്ധരിക്കപ്പെട്ടു. പല പി.എച്ച്.ഡി പ്രബന്ധങ്ങളുടെ അടിക്കുറിപ്പുകളിലും ബിബ്‌ളിയോഗ്രഫിയിലും ബേവിഞ്ച അതോറിറ്റിയായി ഉള്‍പ്പെടുത്തപ്പെട്ടു. ബേവിഞ്ചയുടെ പത്തിലധികം കൃതികളെ ആധാരമാക്കി ഒരു പ്രസാധക കമ്പനി ഒരു പഠനഗ്രന്ഥം തന്നെ പ്രസിദ്ധപ്പെടുത്തി. സി.ടി. ബഷീറായിരുന്നു ഗ്രന്ഥകര്‍ത്താവ്. കെ.എം അഹ്മദ് കഴിഞ്ഞാല്‍ ഉബൈദോര്‍മ്മകള്‍ കാസര്‍കോടന്‍ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമാക്കി നിലനിര്‍ത്തിയത് ഇബ്രാഹിം ബേവിഞ്ചയാണ്.
      രണ്ടുമൂന്ന് ഗ്രന്ഥങ്ങളില്‍ കൂടിയും നിരവധി ലേഖനങ്ങള്‍ മുഖാന്തിരവും ഉജ്ജ്വമായ പ്രഭാഷണ പരമ്പരകള്‍ വഴിയും. ആര്യോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇന്നും ബേവിഞ്ച കാസര്‍കോടന്‍ സാഹിത്യാന്തരീക്ഷത്തിലെ സജീവ ചൈതന്യമാണ്. സാന്നിദ്ധ്യം കൊണ്ടും അസാന്നിദ്ധ്യം കൊണ്ടും.
      ഇനി നമുക്ക് മുട്ടത്തുവര്‍ക്കിയിലേയ്ക്ക് വരാം. ആരാണ് മുട്ടത്തുവര്‍ക്കി? സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ വര്‍ക്കിയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ‘മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. മധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. ‘സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും’ എന്‍.വി. കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘
      മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി’എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.’
      പൈങ്കിളി സാഹിത്യമെന്ന് അല്‍പം പരിഹാസത്തോടെ വിളിക്കപ്പെട്ട ജനപ്രിയ സാഹിത്യത്തിന് മലയാളത്തില്‍ തുടക്കമിട്ടത് മുട്ടത്തുവര്‍ക്കിയാണ്. പിന്നീട് കാനം ഈ.ജെ, വല്ലച്ചിറ മാധവന്‍ തുടങ്ങിയവരിലൂടെ ജനപ്രിയ സാഹിത്യം സാധാരണ മലയാള വായനക്കാരെ വളരെ വേഗം സ്വാധീനിക്കുകയായിരുന്നു. മനോരമ, മംഗളം തുടങ്ങിയ പ്രസീദ്ധീകരണങ്ങളുടെ ശൈലീമാറ്റത്തിനും മുട്ടത്തുവര്‍ക്കി ഇഫക്ട് കാരണമായി. പൈങ്കിളി സാഹിത്യമെന്ന പേര് പോലും ഉരുവം കൊണ്ടത് മുട്ടത്തുവര്‍ക്കിയുടെ പ്രസിദ്ധ നോവലിന്റെ പേരായ പാടാത്ത പൈങ്കിളിയില്‍ നിന്നാവാം. (എന്റെ തോന്നല്‍). മുട്ടത്തുവര്‍ക്കിയെ ഏറ്റവും നന്നായി വിലയിരുത്തിയത് വര്‍ക്കി തന്നെയാണ്. ‘എനിക്ക് ഒരു ടോല്‍സ്‌റ്റോയിയോ ദസ്തയേവ്‌സ്‌കിയോ ആകാന്‍ കഴിയില്ല. എനിക്കു മുട്ടത്തു വര്‍ക്കി ആകാനേ കഴിയുകയുള്ളൂ. ഞാന്‍ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടും കുന്നുമെല്ലാം മുഷിഞ്ഞ കവര്‍ച്ചട്ടയുമായി കേരളത്തിലെ വായനശാലകളില്‍ സജീവമാണ്. എനിക്ക് അതു മതി.’
      തുകയുടെ കനം കൊണ്ട് ആദരിക്കപ്പെടുന്ന പുരസ്‌കാരമാണ് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ നല്‍കുന്ന മുട്ടത്തുവര്‍ക്കി അവാര്‍ഡ്. 3333 രൂപയില്‍ തുടങ്ങിയ അവാര്‍ഡ് തുക അമ്പതിനായിരത്തിലെത്തി നില്‍ക്കുന്നു. ഒ.വി.വിജയന്‍ മുതല്‍ ബെന്യമിന്‍ വരെ ഇരുപത്തെട്ടുപേര്‍ ഈ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
      എണ്‍പത്തിയാറു നോവലുകള്‍ ആണ് മുട്ടത്തുവര്‍ക്കി പ്രസിദ്ധപ്പെടുത്തിയത്. മൊത്തം കൃതികളുടെ എണ്ണം ഇരുന്നൂറ്. മുട്ടത്തുവര്‍ക്കിയുടെ ഇരുപത്തിയാറ് നോവലുകള്‍ സിനിമകളായി. ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥി സാറാമ്മയും കരകാണാക്കടലും കോട്ടയം കുഞ്ഞച്ചനും വര്‍ക്കിയുടെ തൂലികയില്‍ നിന്നും പിറന്നതാണ്.
      വെറുതെ ഞാന്‍ കാസര്‍കോട് മുനിസിപ്പല്‍ ലൈബ്രററിയുടെ പുസ്തകവിവര പട്ടികയില്‍ മുട്ടത്തുവര്‍ക്കിയെ തിരഞ്ഞു. അതിശയം. ഇപ്പോഴും താഴെ പറയുന്ന പുസ്തകങ്ങള്‍ ലിസ്റ്റിലുണ്ട്.
      ആറാം പ്രമാണം,
      കരകാണാകടല്‍,
      പാടാത്ത പൈങ്കിളി,
      പട്ടുതൂവാല,
      മയിലാടും കുന്ന്,
      വഴിതെറ്റി വന്ന മലാഖ,
      കാസര്‍കോട്ടെ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഒമ്പതാം തരം. മിടുക്കരായ ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും. ഭാഷയുടെയും സാഹിത്യത്തിന്റെ മര്‍മ്മറിഞ്ഞ് പഠിപ്പിക്കുന്ന മലയാളം അധ്യാപകന്‍. ഒരു ദിവസം അദ്ധ്യാപകന്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചു. നിങ്ങള്‍ വായിച്ച ഒരു പുസ്‌കത്തെപ്പറ്റി ആസ്വാദനമെഴുതി സമര്‍പ്പിക്കുക. ഗുരുവിന്റെ ആജ്ഞ ശിരസ്സാ വഹിച്ച് വിദ്യാര്‍ത്ഥികള്‍ ആസ്വാദനമെഴുതി സമര്‍പ്പിച്ചു. മുഴുവന്‍ കുട്ടികളുടെ ആസ്വാദനങ്ങളും അധ്യാപകന്‍ വിലയിരുത്തലിനായി കൊണ്ടുപോയി. പതിവുപോലെ ഏതാനു ദിവസം സംഭവരഹിതമായി കടന്നുപോയി. ഒരു ദിവസം മലയാളധ്യാപകന്‍ കുട്ടികളുടെ ആസ്വാദനമെഴുതിയ കടലാസ് കെട്ടുമായി ക്ലാസില്‍ വന്നു. കുട്ടികളെ പേര് പറഞ്ഞു വിളിച്ചു. കുട്ടികള്‍ക്ക് അവരവര്‍ എഴുതിയ ആസ്വാദന പ്രബന്ധങ്ങള്‍ തിരിച്ചുകൊടുത്തു. പ്രബന്ധങ്ങളുടെ മാര്‍ജിനില്‍ അധ്യാപകന്റെ വിലയിരുത്തലുകള്‍ രേഖപ്പെടുത്തിയിരുന്നു. നല്ലത്, ശരാശരി, നിലവാരം പോര. എന്നൊക്കയാവാം വിലയിരുത്തലുകള്‍. എല്ലാവര്‍ക്കും ആസ്വാദനമെഴുതിയ കടലാസ് ചുരുള്‍ കൈമാറി. പക്ഷേ ഒരു വിദ്യാര്‍ത്ഥിക്കു മാത്രം. പേപ്പര്‍ തിരിച്ചു കിട്ടിയില്ല. ആ വിദ്യാര്‍ത്ഥി വളരെ ആകുലപ്പെട്ടു. മറ്റു വിദ്യാര്‍ത്ഥികളും അവനെ ശ്രദ്ധിച്ചു. അവര്‍ക്കും ആകാംക്ഷ. എന്താണ് ഇവനുമാത്രം പ്രബന്ധം തിരിച്ചു കൊടുക്കാതിരിക്കാന്‍ കാരണം. ക്ലാസില്‍ കനത്ത മൗനം. സമയം മൗനത്തിന്റെ വീല്‍ചെയറില്‍ ഇഴഞ്ഞു. മലയാളധ്യാപകന്‍ പ്രബന്ധം തിരിച്ചു നല്‍കാത്ത വിദ്യാര്‍ത്ഥിയെ അടുത്തു വിളിച്ചു. വിദ്യാര്‍ത്ഥി മെല്ലെ നടന്നു സാറിന്റെ അടുത്തുപോയി നിന്നു. നേരത്തെ തിരിച്ചു നല്‍കാത്ത പ്രബന്ധം പുറത്തെടുത്തു. ഒരിക്കല്‍ കൂടി പ്രബന്ധത്തില്‍ കണ്ണോടിച്ചു. എന്നിട്ട് ക്ലാസിലെ മുഴുവന്‍ കുട്ടികളെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
      ഈ പ്രബന്ധം വളരെ നന്നായിരിക്കുന്നു. സാഹിത്യഗുണമാര്‍ന്ന രചനാരീതി. ഇതില്‍ ആസ്വാദനമുണ്ട്. അപഗ്രഥനവൈഭവമുണ്ട്. വിമര്‍ശനമുണ്ട്. വാക്കുകളുടെ തിരഞ്ഞെടുപ്പും ശൈലിയും പ്രശംസാര്‍ഹമാണ്. ബാക്കിയുള്ള എല്ലാ കുട്ടികളും ഈ പ്രബന്ധം മാതൃകയാക്കേണ്ടതാണ്. തന്റെ അടുത്തു നിന്ന വിദ്യാര്‍ത്ഥിയോടു തന്നെ പ്രബന്ധം വായിച്ചുകേള്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
      വിദ്യാര്‍ത്ഥി വായന തുടങ്ങി.
      വിദ്യാര്‍ത്ഥി ആസ്വാദനത്തിന് അവലംബമാക്കിയ കൃതി: മുട്ടത്തുവര്‍ക്കിയുടെ പട്ടുത്തൂവാല.
      വിദ്യാര്‍ത്ഥി: സാക്ഷാല്‍ ഇബ്രാഹിം ബേവിഞ്ച.
      മലയാളം അദ്ധ്യാപകന്‍. സാഹിത്യകാരനും പ്രഭാഷകനുമൊക്കെയായ പി.അപ്പുക്കുട്ടന്‍. മുട്ടത്തുവര്‍ക്കിയുടെ പട്ടുത്തൂവാലയുടെ ആസ്വാദനത്തോടെ ഒരു എഴുത്തുകാരന്‍ ജനിച്ചു.

      Previous Post

      സി.എച്ച് ഓര്‍മ്മ ദിനം; മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പാതയോരം ശുചീകരിച്ചു

      Next Post

      ടി.ഉബൈദ് കാലത്തിന് മുമ്പെ സഞ്ചരിച്ച കര്‍മ്മയോഗി-യഹ്‌യ തളങ്കര

      Related Posts

      സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

      June 28, 2022
      8

      ദുബായ് എക്‌സ്‌പോയിലെ കൗതുക പവലിയനുകള്‍

      March 12, 2022
      27

      ഒപ്പം പോരുന്നോ, EXPO 2020 കാണാന്‍

      March 4, 2022
      3.2k

      പോര്‍ച്ചുഗീസ് മണമുള്ള ഗോവ

      February 12, 2022
      11

      ഇത് നീതിക്കായുള്ള പോരാട്ടം

      February 5, 2022
      5

      ആത്മീയ ഗരിമയില്‍ ബാബ ബുധന്‍ഗിരി

      January 8, 2022
      107
      Next Post

      ടി.ഉബൈദ് കാലത്തിന് മുമ്പെ സഞ്ചരിച്ച കര്‍മ്മയോഗി-യഹ്‌യ തളങ്കര

      സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉച്ചവരെ സ്റ്റേ ചെയ്യിച്ച ഓര്‍മ്മയുമായി മോഹനന്‍ വക്കീല്‍

      ഉബൈദോര്‍മ്മകള്‍...

      നാടക സ്മരണകളില്‍ ലളിതകലാ സദനം വാസു

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      സത്താര്‍

      June 28, 2022

      ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

      June 28, 2022

      പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

      June 28, 2022

      അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

      June 28, 2022

      സി.എം.അബ്ദുള്ള ഹാജി

      June 28, 2022

      അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

      June 28, 2022

      ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

      June 28, 2022

      ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

      June 28, 2022

      എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

      June 28, 2022

      ഡിഗ്രി വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു

      June 28, 2022

      ARCHIVES

      September 2019
      M T W T F S S
       1
      2345678
      9101112131415
      16171819202122
      23242526272829
      30  
      « Aug   Oct »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In