കാഞ്ഞങ്ങാട്: നിര്‍ദിഷ്ട അജാനൂര്‍-ചിത്താരി മിനി ഹാര്‍ബറിന്റെ ഭാഗമായുള്ള അവസാന സര്‍വ്വെ തുടങ്ങി. ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സര്‍വ്വെ നടത്തുന്നത്. കരയില്‍ നിന്നും ഒരു കിലോമീറ്റര്‍ പരിധിയില്‍ അടിത്തട്ടിലെ ചെളിയുടേയും വെള്ളത്തിന്റെയും അവസ്ഥ പഠിക്കുകയാണ് ലക്ഷ്യം. അഞ്ച് മുതല്‍ എട്ട് വരെ മീറ്റര്‍ ആഴത്തില്‍ നിന്നാണ് ചെളിയും വെള്ളവും ശേഖരിക്കുന്നത്.
ഇന്ന് രാവിലെ ആറര മുതല്‍ 11 വരെ ഇത്തരത്തില്‍ ശേഖരണം തുടര്‍ന്നു. ഇന്നലെ വൈകിട്ട് മുതല്‍ അഴിമുഖത്തു നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ഗതിയും വിലയിരുത്തി. ശേഖരിച്ച ചെളിയും വെള്ളവും പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച്ച് സെന്ററിലേക്ക് അയക്കും. അഴിമുഖത്തോട് ചേര്‍ന്നാണ് ഹാര്‍ബര്‍ നിര്‍മ്മിക്കാനുുദ്ദേശിക്കുന്നത്. അസി. എഞ്ചിനിയര്‍മാരായ എം. ഷിബു, വിനോ ആല്‍ബര്‍ട്ട്, ഓവര്‍സീയര്‍ പി. അനൂപ്, ചെയിന്‍ മാന്‍ പി. ഷറഫുുദ്ദീന്‍ എന്നിവരാണ് സര്‍വ്വെ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും സഹായത്തിനായി കൂടെയുണ്ട്.
അജാനൂര്‍ ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിന്റെ ഭാഗമായി ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ ജയദീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അജാനൂരിലെത്തിയിരുന്നു.
ഗതി മാറ്റങ്ങള്‍ പഠിക്കാനാണ് സംഘം എത്തിയത്. നേരത്തെ നിരവധി സര്‍വ്വേകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു.