• HOME
  • ABOUT US
  • ADVERTISE
Wednesday, June 29, 2022
  • Login
  • Register
  • LOCAL NEWS
    • All
    • MANGALORE
    • PRESS MEET
    • KASARAGOD
    • KANHANGAD

    ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

    പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

    അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

  • REGIONAL
    • All
    • ACHIEVEMENT
    • NEWS PLUS
    • ORGANISATION

    ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

    എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

    സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

  • NRI
  • OBITUARY
  • ARTICLES
    • All
    • UTHARADESAM SPECIAL
    • FEATURE
    • COLUMN
    • OPINION
    • MEMORIES
    • BOOK REVIEW
    • EDITORIAL

    അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

    ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

    സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

    Trending Tags

    • NEWS STORY
      • All
      • LOCAL BODY ELECTION 2020
      • ASSEMBLY ELECTION 2021

      തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

      വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

      പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

      നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

      കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

      ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

      65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

      അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

      മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

    • SPORTS
    • ENTERTAINMENT
      • All
      • MOVIE

      അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

      ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

      കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

    • MORE
      • CARTOON
      • BUSINESS
      • LIFESTYLE
        • All
        • HEALTH
        • TRAVEL

        ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

        മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

        ത്വക്ക് രോഗങ്ങളും ചികിത്സയും

      • EDUCATION
      • TECHNOLOGY
      • AUTOMOBILE
    • E-PAPER
    No Result
    View All Result
    Utharadesam
    • LOCAL NEWS
      • All
      • MANGALORE
      • PRESS MEET
      • KASARAGOD
      • KANHANGAD

      ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

      പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

      അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

    • REGIONAL
      • All
      • ACHIEVEMENT
      • NEWS PLUS
      • ORGANISATION

      ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

      എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

      സ്‌കൂള്‍ റോഡില്‍ വെള്ളക്കെട്ട്; വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

    • NRI
    • OBITUARY
    • ARTICLES
      • All
      • UTHARADESAM SPECIAL
      • FEATURE
      • COLUMN
      • OPINION
      • MEMORIES
      • BOOK REVIEW
      • EDITORIAL

      അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

      ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

      സൗഹൃദം തേടി ചേതക്കിലൊരു പര്യടനം

      Trending Tags

      • NEWS STORY
        • All
        • LOCAL BODY ELECTION 2020
        • ASSEMBLY ELECTION 2021

        തീരത്തെ വൃത്തിയാക്കി മാരിമുത്തുവിന്റെ ഉപജീവനം നാല് പതിറ്റാണ്ട് പിന്നിടുന്നു

        വീട്ടമ്മയുടെ കരവിരുതില്‍ വിരിഞ്ഞ വിവിധ തരം പൂക്കള്‍

        പിതാവിന്റെ ആഗ്രഹ സാഫല്യം പൂര്‍ത്തീകരിച്ച് മക്കള്‍; വീട്ടുമുറ്റത്തൊരുക്കിയത് സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റന്‍ പ്രതിമ

        നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മഠത്തില്‍ സ്‌കൂളിന് സ്ഥലം വിട്ടുനല്‍കി കടവത്ത് കുടുംബം

        കുമ്പള ദേശീയപാതയോരത്തെ ഈന്തപ്പന ഇനി മധുരോര്‍മ്മ

        ബധിര പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ ജേതാക്കളായ ഹൈദരാബാദിനെ നയിച്ചത് കാസര്‍കോടിന്റെ മരുമകന്‍

        65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

        അക്കര തറവാടിന്റെ ഉണ്ണിയപ്പ മധുരം ഇത്തവണയും കണ്ണൂര്‍ പള്ളിയിലെത്തി

        മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

      • SPORTS
      • ENTERTAINMENT
        • All
        • MOVIE

        അമ്പലത്തിൽ ചെരിപ്പിട്ട് കയറുന്ന രംഗം; ‘ബ്രഹ്‌മാസ്ത്ര’ ബഹിഷ്കരിക്കണമെന്ന് സംഘപരിവാർ

        ഇന്ത്യന്‍ സിനിമാ ലോകത്ത് താരമാവാന്‍ കാസര്‍കോട് നിന്നൊരു സംവിധായകന്‍

        കെ.ജി.എഫിന് പിന്നാലെ പാന്‍ ഇന്ത്യ തരംഗമാവാന്‍ 777 ചാര്‍ലി

      • MORE
        • CARTOON
        • BUSINESS
        • LIFESTYLE
          • All
          • HEALTH
          • TRAVEL

          ഇന്ത്യയിൽ പ്രമേഹരോഗികൾ കൂടുന്നു; രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്

          മങ്കിപോക്സ് വൈറസിന്റെ പേര് മാറ്റാൻ ലോകാരോഗ്യ സംഘടന

          ത്വക്ക് രോഗങ്ങളും ചികിത്സയും

        • EDUCATION
        • TECHNOLOGY
        • AUTOMOBILE
      • E-PAPER
      No Result
      View All Result
      Utharadesam
      No Result
      View All Result

      സിനിമാ അഭിനയ മോഹികള്‍…

      പി.എ.എം ഹനീഫ്‌

      UD Desk by UD Desk
      October 19, 2019
      in P A M HANEEF
      0
      1
      SHARES
      Share on WhatsappShare on FacebookShare on Twitter
      Print Friendly, PDF & Email

      ‘ഓര്‍മ്മകള്‍’ വായിച്ച് സന്തോഷപൂര്‍വ്വം ഷാഫിച്ച വിളിച്ചു. റഹ്മാന്‍ തായലങ്ങാടിയുടെ ജ്യേഷ്ഠന്‍. ഏറെ ആഹ്ലാദപൂര്‍വ്വം പഴയ പല നേരമ്പോക്കുകളും ഉണര്‍ത്തിയെടുക്കവെ ഷാഫിച്ച പറഞ്ഞു.
      ‘നീ…ആ…ചെക്കനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ അയച്ചത് ഓര്‍മ്മയുണ്ടോ?
      പിന്നില്ലേ; ആ ചോദ്യം കേട്ടതും ആ പയ്യന്‍ സ്മൃതികളിലോടിയെത്തി. കാതില്‍ കല്ലു കടുക്കന്‍. പൂണൂല്‍ധാരി. വിശ്വഭട്ട് എന്ന് പേര്. ഫോര്‍ട്ട് റോഡില്‍ മുഹമ്മദിച്ചാന്റെ കട കഴിഞ്ഞാല്‍ നാരായണ വിലാസം ഹോട്ടല്‍. നാരായണസ്വാമി നല്ലൊരു കഥാകൃത്താണ്. കന്നഡയില്‍ ചെറിയ മാസികയിലൊക്കെ കഥ എഴുതിയിട്ടുണ്ടെന്ന് പറയുന്നു. ഊണ്‍ നേരമായാലല്‍ നാരായണ വിലാസത്തില്‍ കഠിന തിരക്കാണ്. സസ്യഭക്ഷണത്തിന്റൊപ്പം ഒരു രസം എന്ന ഉപദംശം ഉണ്ടല്ലോ. ഇത്ര ലഹരിമയമായ രസം ഇന്ത്യയില്‍ പലേടത്തും സസ്യഭക്ഷണം കഴിച്ച അനുഭവത്തില്‍ നിന്ന് പറയട്ടെ; അതാണ് യഥാര്‍ത്ഥ രസം. സ്വാമി ഫലിതപ്രിയനാണ്. ഒരാള്‍ രസം ചോദിച്ചാല്‍
      ‘ദാ ഇങ്ക ടേബിളില് ഒരു പെഗ്ഗ് റസം ഇട്…’ രസം ആവശ്യപ്പെട്ടയാള്‍ ചിരിക്കും. ഊണിന് മുമ്പ് ടിക്കറ്റെടുക്കണം. സ്വാമി ടിക്കറ്റ് എടുക്കുന്നവരോട് ‘പാസ്‌പോര്‍ട്ട്’ എന്നാണ് പറയുക. ഇലയുമായി വരുമ്പോള്‍ സ്വാമി പാസ്‌പോര്‍ട്ട് ആവശ്യപ്പെടും.
      വെളുത്തു വിശാലമായ നെറ്റിത്തടത്തില്‍ നാലുവിരല്‍ വീതിയില്‍ ചന്ദനം, ഒത്ത നടുവിലൊരു സിന്ദൂരപ്പൊട്ട്. ബനിയന്റെ ഇടയിലൂടെ എത്തിനോക്കുന്ന പൂണൂല്‍. സാഹിത്യപരിഷത്ത് സമ്മേളനത്തിന് മുണ്ടശ്ശേരി മാഷും തകഴിയും എയര്‍ലൈന്‍സില്‍ ഒരു മുറിയിലായിരുന്നു. എന്നെ കാണണമെന്ന് സി.പി ശ്രീധരനോട് തകഴി ആവശ്യപ്പെട്ടു. (തകഴിയും ഞാനും ഉറ്റ പരിചയക്കാരായിരുന്നു. ആ ഓര്‍മ്മ പിന്നീട്) ഞാന്‍ വാഹനമെടുത്ത് അതിശീഘ്രം എയര്‍ലൈന്‍സിലെത്തി. മുണ്ടശ്ശേരി മാഷും തകഴിയും ശരിക്കും സാഹിത്യ ലഹരി നുകര്‍ന്ന് ഇരിക്കയാണ്. തകഴിയുടെ ഓര്‍മ്മ ശക്തി എന്നെ അമ്പരപ്പിച്ചു.
      ‘മോനെ; ആ പട്ടരുടെ ഹോട്ടല്‍ എവിടെയാ… കുറച്ചു പരിപ്പുവട വേണം… ഈ സംഭവത്തിനും കുറേ നാള്‍ മുമ്പ് മംഗലാപുരത്ത് നിന്ന് തകഴി തീവണ്ടിയില്‍ വരുന്നതറിഞ്ഞ് ഞാനും കെ.എം അഹ്മദും റെയില്‍വെ സ്റ്റേഷനിലെത്തി .തകഴി കൃതികളുടെ ചില കന്നഡ മൊഴിമാറ്റം സംബന്ധിച്ച് ഉടമ്പടി ഉണ്ടാക്കി വരും വഴിയാണ്.
      അഹ്മദ് ചോദിച്ചു
      ‘ഡാ തകഴിക്ക് എന്തെങ്കിലും തിന്നാന്‍ കൊടുക്കേണ്ടേ? ഞാന്‍ കുറച്ച് പരിപ്പുവട നാരായണ വിലാസത്തില്‍ നിന്നും സ്റ്റേറ്റ് ഹോട്ടല്‍ കാന്റീനില്‍ നിന്ന് ഹോളിഗയും വാങ്ങി. ഉബൈദ് മാഷ് മൊഴിമാറ്റം നടത്തിയ ഒരു തകഴി കൃതിയെപ്പറ്റി സംസാരിക്കാനാണ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഞങ്ങള്‍ തകഴിയെ കാണുന്നത്. കാഞ്ഞങ്ങാട് വരെ യാത്ര ചെയ്തു. പരിപ്പുവട ആസ്വദിച്ച തകഴി ഇതാരുടെ നിര്‍മ്മിതി എന്ന് ചോദിച്ചതിന് ‘പട്ടരുടെ ഹോട്ടലിലെ’ എന്ന എന്റെ മറുപടി ഓര്‍ത്തിട്ടാണ് മുണ്ടശ്ശേരിക്കൊപ്പം സാഹിത്യലഹരി പതയവേ പട്ടരുടെ ഹോട്ടല്‍ അന്വേഷിച്ചത്.
      ഞാന്‍ നാരായണഭട്ടിനോട് മുണ്ടശ്ശേരിയും തകഴിയും അദ്ദേഹത്തിന്റെ പരിപ്പുവട ആസ്വദിച്ച കാര്യം ഉണര്‍ത്തി. ചായക്ക് ഓര്‍ഡര്‍ നല്‍കുന്നവരോട് ‘സാഹിത്യകാരന് സമ്മതിച്ച ചൂട് പരിപ്പുവട’ എന്നായി നാരായണഭട്ടിന്റെ പരസ്യവാചകം. ഭട്ട് മരിച്ചുവെന്നാണ് ഷാഫിച്ച പറഞ്ഞത്.
      വിശ്വഭട്ട് എന്ന പയ്യന്റെ കാര്യം പറഞ്ഞത് അയാള്‍ നാരായണ വിലാസത്തില്‍ ഹെല്‍പ്പറായിരുന്നു എന്ന കാര്യം ഉണര്‍ത്താനാണ്. സിനിമയിലും അഭിനയിക്കുന്ന ചില നടന്മാരുമായി ഫോര്‍ട്ട് റോഡിലെ നാരായണ വിലാസത്തില്‍ സസ്യഭക്ഷണം കഴിക്കാന്‍ ഞാന്‍ പോയിട്ടുണ്ട്. പട്ടം സദന്‍, പോള്‍വെങ്ങോല, ആലുംമൂടന്‍, മണവാളന്‍ ജോസഫ് തുടങ്ങിയവരെ പെട്ടന്ന് ഓര്‍മ്മ വന്നു. ഇലയിടുകയും ഭക്ഷണാനന്തരം ഇലയെടുത്ത് സാപ്പാക്കുകയും ചെയ്യുന്ന വിശ്വഭട്ടിന് ഒരു കാര്യം ഉറപ്പായി. ഞാന്‍ സിനിമാ മേഖലയുമായി ഉറ്റ ബന്ധമുള്ള വ്യക്തിയാണ്. എരിവു കേറ്റി ആ പാവം പയ്യന്‍ഭട്ടിനെ ജാക്കിവെച്ച് ഉയര്‍ത്തി സിനിമാ നടനാക്കുന്ന വിഷയത്തില്‍ പലരും എന്നെ ഉണര്‍ത്തി.
      ‘എന്ത്‌റോ ഹനീഫ, നീ അവനൊരു ചാന്‍സ് വാങ്ങിക്കൊട്’എന്നെ ഹോട്ടലില്‍ കണ്ടില്ലെങ്കില്‍ തേടി വരലായി. എനിക്കതൊരു വമ്പന്‍ ശല്യവുമായി. ഒരു കുസൃതിക്ക് വഴിയൊരുക്കി ഞാന്‍ അവന്റെ അഡ്രസ് വാങ്ങിച്ചു. ഐ.വി ശശി എഴുതും മട്ടില്‍ ഒരു ഇന്‍ലന്റ് ഞാന്‍ തന്നെ എഴുതി അവന്റെ വിലാസത്തില്‍ പോസ്റ്റ് ചെയ്തു.
      ‘അടുത്തപടം ഉടനെ തുടങ്ങുമെന്നും മൂന്ന് വിവിധ പോസിലുള്ള പടം അയക്കാനുമാണ് ഐ.വി ശശി ആവശ്യപ്പെട്ടത്. ഈ ഇന്‍ലന്റ് കിട്ടിയതും വിശ്വഭട്ട് ആഹ്ലാദാതിരേകത്താല്‍ തുള്ളിച്ചാടി. അവന്‍ കത്ത് എല്ലാവരെയും കാണിച്ചു. റേഡിയോ അബ്ദുല്ല പറഞ്ഞു.
      ‘പഹയാ, ആ ചെക്കന്‍ തൂങ്ങി മരിച്ചാല്‍ ഉത്തരം പറയേണ്ടി വരും കേട്ടോ…’
      എന്തായാലും ഞങ്ങള്‍ സംഭവം ആഘോഷിച്ചു. തമിഴില്‍ നിന്നും മറ്റും സംവധായകരുടെ കത്ത് വന്നു തുടങ്ങി. ഇവന്‍ ഭ്രാന്തു പിടിച്ചതു പോലായി. ഹോട്ടലില്‍ നിന്ന് രാജിവെച്ച് വിശ്വഭട്ട് നേരെ മദിരാശിക്ക് വണ്ടി കയറി.
      നാരായണഭട്ടിന് ബന്ധുത്വമുള്ള കുട്ടിയായിരുന്നു. ഏറ്റവും ഒടുവില്‍ ഞാനറിയുന്നത് അവന്‍ സിനിമാ മോഹവുമായി മദ്രാസില്‍ അലയുന്നു എന്നാണ്. പിന്തിരിഞ്ഞു നോക്കുമ്പോള്‍ അവനോട് ചെയ്തത് ക്രൂരതയാണ്. സിനിമാ മോഹം തലക്കു പിടിച്ചാല്‍ അത്തരക്കാര്‍ എന്ത് അധ്വാനം ചെയ്തും കയറിപ്പറ്റും. മമ്മുട്ടിയെപ്പോലുള്ള നടന്മാര്‍ എന്തെന്ത് അധ്വാനം നടത്തിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയതെന്ന് നമുക്ക് ഊഹിക്കാം. ഈ കുസൃതിക്കഥ പറയുമ്പോള്‍ ഷാഫിച്ച അവന്റെ ക്ലൈമാക്‌സ് പറഞ്ഞില്ല.
      മറ്റൊരു സിനിമാ ഭ്രാന്തന്‍ കൂടിയുണ്ട്. ബസ്സ്റ്റാന്റ് ക്രോസ് റോഡിലുള്ള നാഷണല്‍ ബുക്ക് സ്റ്റാള്‍ ഏജന്‍സിയില്‍ വരാറുണ്ടായിരുന്നു. നെല്ലിക്കുന്ന് സ്വദേശി. മൂപ്പരുടെ വേഷവിതാനങ്ങള്‍ രസകരം. കറുത്ത കൂളിംഗ് ഗ്ലാസ്, കറുത്ത ഷര്‍ട്ട്, കറുത്ത പാന്റ്‌സ്, ഒരു കറുത്ത സൂട്‌കെയ്‌സും…കുമ്പളക്കടുത്ത് കമല്‍ ഒരു പടം ചെയ്തപ്പോള്‍ (മധുരനൊമ്പരക്കാറ്റ്) ഈ കഥാപാത്രം ചെന്നിരുന്നുവത്രെ. മലയാളത്തില്‍ സംവിധായകന്‍ നിര്‍ബന്ധിച്ചാല്‍ ചെയ്യാം അത്രയേയുള്ളു. വേഷം മികച്ചതായിരിക്കണം. ‘യവനിക’ സിനിമ മിലന്‍ തീയേറ്ററില്‍ റിലീസായ കാലത്ത് ഈ സിനിമാ മോഹി മമ്മൂട്ടിയുടെ പൊലീസ് വേഷം നടിച്ചു കാണിച്ചത് ഓര്‍ക്കുന്നു. ഹിന്ദി സിനിമയാണ് ഇഷ്ടന്റെ മുഖ്യഉന്നം. നിര്‍മ്മാതാക്കളും വന്‍ തീയേറ്റര്‍ ഉടമകളും മലയാള സിനിമയുടെ മുഖ്യധാരയിലെ ചിലരുടെ ഉറ്റ ബന്ധുക്കളും കാസര്‍കോട്ടുണ്ടെങ്കിലും എന്താണ് കാരണം എന്നറിയില്ല. ഒരു നടനോ നടിയോ മുഖ്യധാരയില്‍ എത്തിയിട്ടില്ല എന്നത് ഖേദപൂര്‍വ്വം അനുസ്മരിച്ച് ഈ ആഴ്ച വിട!

      Previous Post

      കാസര്‍കോട് സബ് ജില്ലാ സ്‌കൂള്‍ കായികമേള 22ന് തുടങ്ങും

      Next Post

      എം.എസ്.എഫ് തുരുത്തി ശാഖ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

      Related Posts

      അസ്സൂച്ച എന്ന കെ.എം ഹസ്സനെ ഓര്‍ക്കുമ്പോള്‍…

      May 10, 2022
      41

      തളങ്കര ഇബ്രാഹിം ഖലീല്‍

      December 18, 2021
      220

      എഴുത്തിന്റെ എ.എസ്. ശൈലികള്‍

      November 6, 2021
      30

      ദിലീപ് കുമാര്‍ അഭിനയത്തികവിന്റെ പൂര്‍ണ്ണത

      July 12, 2021
      31

      രാഘവന്‍ വക്കീല്‍ അഥവാ അഡ്വ.പി.രാഘവന്‍

      May 9, 2021
      103

      70-80 കളിലെ ഭിഷഗ്വരര്‍

      April 3, 2021
      44
      Next Post

      എം.എസ്.എഫ് തുരുത്തി ശാഖ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

      ഭക്ഷ്യ ദിനത്തില്‍ എല്ലാവര്‍ക്കും ഭക്ഷണ പരിപാടി ആചരിച്ചു

      കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ പൊലീസ് തുറന്നപ്പോള്‍ ഉടമസ്ഥയായ സ്ത്രീക്ക് ഒരുദിവസം വന്നത് അറുന്നൂറിലേറെ കോളുകള്‍; അന്വേഷണം എത്തിയത് പെണ്‍ഇടപാട് സംഘത്തിലേക്ക്

      ഭര്‍ത്താവ് അപകടത്തില്‍ മരിച്ച കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് ചിക്കമംഗളൂരുവില്‍ പോയ യുവതിയെ കാണാതായി

      Leave a Reply Cancel reply

      Your email address will not be published. Required fields are marked *

      കാർട്ടൂൺ :പി.വി. കൃഷ്ണൻ

      Cartoon

      RECENT UPDATES

      സത്താര്‍

      June 28, 2022

      ദേശീയപാതാ വികസനം: അണങ്കൂരില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി ധര്‍ണ നടത്തി

      June 28, 2022

      പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ജനങ്ങള്‍ ഭീതിയിലായി

      June 28, 2022

      അബൂബക്കര്‍ സിദ്ധിഖ് വധക്കേസിലെ ഒരു പ്രതി ബംഗളൂരുവില്‍ വലയിലായതായി സൂചന; ക്വട്ടേഷന്‍ നല്‍കിയ ട്രാവല്‍സ് ഉടമ മുങ്ങി, രണ്ട് കാറുകള്‍ കൂടി കസ്റ്റഡിയില്‍

      June 28, 2022

      സി.എം.അബ്ദുള്ള ഹാജി

      June 28, 2022

      അബ്ദുല്‍ കരിം; സ്വന്തമായി വനം സൃഷ്ടിച്ച് മാതൃകയായ മലയാളി

      June 28, 2022

      ട്രോളിങ്ങിന്റെ മറവില്‍ പഴകിയ മീന്‍ വില്‍പന

      June 28, 2022

      ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

      June 28, 2022

      എസ്.വൈ.എസ് ഫണ്ട് ശേഖരണം തുടങ്ങി

      June 28, 2022

      ഡിഗ്രി വിദ്യാര്‍ത്ഥി കിണറ്റില്‍ വീണുമരിച്ചു

      June 28, 2022

      ARCHIVES

      October 2019
      M T W T F S S
       123456
      78910111213
      14151617181920
      21222324252627
      28293031  
      « Sep   Nov »
      ADVERTISEMENT
      ADVERTISEMENT

      Administrative contact

      Utharadesam,Door No. 6/550K,
      Sidco Industrial Estate,
      P.O.Vidyanagar,
      Kasaragod-671123

      Editorial Contact

      Email: utharadesam@yahoo.co.in,
      Ph: News- +91 4994 257453,
      Office- +91 4994 257452,
      Mobile: +91 9496057452,
      Fax: +91 4994 297036

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      No Result
      View All Result
      • LOCAL NEWS
        • NEWS STORY
      • REGIONAL
      • NRI
      • OBITUARY
      • ARTICLES
        • OPINION
        • EDITORIAL
        • FEATURE
        • COLUMN
        • MEMORIES
        • BOOK REVIEW
      • ENTERTAINMENT
        • MOVIE
      • SPORTS
      • BUSINESS
      • EDUCATION
      • LIFESTYLE
        • FOOD
        • HEALTH
        • TECH
        • TRAVEL
      • E-PAPER

      © 2020 Utharadesam - Developed by WEB DESIGNER KERALA.

      Welcome Back!

      Login to your account below

      Forgotten Password? Sign Up

      Create New Account!

      Fill the forms below to register

      All fields are required. Log In

      Retrieve your password

      Please enter your username or email address to reset your password.

      Log In